ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി. മന്ത്രിയോടൊപ്പം സെല്ലിനുള്ളില്‍ സഹായത്തിനായി മറ്റ് പലരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം.
കൂടെ നില്ക്കുന്നവര് മന്ത്രിക്ക് മസാജ് ചെയ്ത് നല്‍കുന്നതിന്റെ അടക്കം ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഡൽഹിയിലെ ജയില്‍ മന്ത്രി കൂടിയായ സത്യേന്ത്ര ജയിന് അധികാരം ദുര്‍വിനിയോഗം ചെയ്ത് പ്രത്യക പരിഗണന നേടിയെടുക്കുകയാണെന്നാണ് ആരോപണം.
അതേസമയം ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കിയ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു മുന്‍പുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.