പകരക്കാരുടെ പകർന്നാട്ടം; ഈസ്റ്റ് ബംഗാളിനെ വീഴത്തി ഒഡീഷ

09:45 PM Nov 18, 2022 | Deepika.com
കോൽക്കത്ത: ഐഎസ്എലിൽ ഈസ്റ്റ് ബംഗാളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഒഡീഷ. ആദ്യ പകുതിയിൽ‌ രണ്ട് ഗോളിന് മുന്നിൽനിന്ന ശേഷമായിരുന്നു ഈസ്റ്റ് ബംഗളിന്‍റെ തോൽവി. സ്വന്തം കാണികൾക്ക് മുന്നിലെ പരാജയം മുറിവിൽ മുളക് പുരട്ടുന്നതായി.

ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ എണ്ണംപറഞ്ഞ രണ്ട് ഗോളിലൂടെ മുന്നിലെത്തി. സെംബോയി (23), മഹേഷ് (35) എന്നിവരായിരുന്നു ബംഗാളിനെ മുന്നിലെത്തിച്ചത്.

എന്നാൽ ഇടവേള കഴിഞ്ഞെത്തിയ ശേഷം ഒഡീഷ് ഗിയർമാറ്റി. പകരക്കാരായിരുന്നു ഒഡീഷയുടെ രക്ഷകരായത്. രണ്ടാം പകുതിയിൽ നാല് മാറ്റങ്ങളുമായാണ് ഒഡീഷക്കാർ കളത്തിലിറങ്ങിയത്. ഇതിനു ഫലമുണ്ടായി. പകരക്കാരനായെത്തിയ പെദ്രോ മാർട്ടിൻ കളത്തിലെത്തി രണ്ട് മിനിറ്റിനുള്ളിൽ (47,48) ഇരട്ട ഗോളിലൂടെ ഒഡീഷയെ ഒപ്പമെത്തിച്ചു. മറ്റൊരു പകരക്കാരൻ ജെറി (65) ഒഡീഷയ്ക്കു ലീഡ് സമ്മാനിച്ചു. 76 മിനിറ്റിൽ നന്ദകുമാർ ശേഖർ ഒഡീഷയുടെ പട്ടിക പൂർത്തിയാക്കി.