കൊറിയൻ മിസൈൽ ജപ്പാൻ കടലിൽ

11:33 AM Nov 18, 2022 | Deepika.com
സിയോൾ: ആയുധ പരിശീലനത്തിന്‍റെ ഭാഗമായി ഉത്തര കൊറിയ തൊടുത്തുവിട്ട ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈൽ ജപ്പാന് തീരത്തിന് സമീപം പതിച്ചു. വടക്കൻ ജപ്പാനിലെ ഹൊക്കായിഡോ മേഖലയ്ക്ക് 200 കിലോമീറ്റർ മാത്രം അകലെ കടലിൽ പതിച്ച മിസൈൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടില്ല.

15,000 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന മിസൈൽ 6,000 കിലോമീറ്റർ ഉയരത്തിൽ പറന്ന ശേഷമാണ് കടലിൽ പതിച്ചത്. ദൂരപരിധി നിയന്ത്രിച്ചും അസാധാരണമായ ഉയരത്തിലേക്ക് വിക്ഷേപണം നടത്തിയും മിസൈൽ പരിക്ഷണം നടത്തുന്നത് എതിരാളികളെ ഭീഷണിപ്പെടുത്താനുള്ള കൊറിയയുടെ സ്ഥിരം സൈനികതന്ത്രത്തിന്‍റെ ഭാഗമാണ്.

അമേരിക്കൻ തീരം വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് മിസൈലെന്നും ജാപ്പനീസ് - അമേരിക്കൻ സേനകൾ ക്യാന്പ് ചെയ്യുന്ന മിസാവ വ്യോമത്താവളത്തിന് ഭീഷണി ഉയർത്താനായിയാണ് പുതിയ വിക്ഷേപണം നടത്തിയതെന്നും സൈനിക വിദഗ്ധർ വ്യക്തമാക്കി.