വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലൻഡ് മൂന്നു മത്സര ട്വന്റി20 പരന്പരയ്ക്ക് ഇന്നു വെല്ലിംഗ്ടണിൽ തുടക്കം. ട്വന്റി20 ലോകകപ്പ് സെമിയിൽ 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12നാണ് മത്സരം. ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
മുതിർന്ന താരങ്ങൾക്കു വിശ്രമം അനുവദിച്ച് യുവതാരങ്ങളെയാണ് ഇന്ത്യ ന്യൂസിലൻഡിലേക്കു അയച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസണ്, ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിങ്ങനെ യുവതാരങ്ങൾക്കു ടീമിൽ സ്ഥാനം നിലനിർത്തണമെങ്കിൽ ലഭിച്ച അവസരം മുതലാക്കേണ്ടതുണ്ട്. ബൗളിംഗിൽ ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, മുഹമ്മദ് സിറാജ് എന്നിവരെല്ലാം അവസരം മുതലാക്കാൻ ശ്രമിക്കും.
ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സഞ്ജു സാംസണ്, വാഷിംഗ്ടണ്‍ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷദീപ് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്.
ലോകകപ്പ് ദുരന്തം മറക്കണം; ഇന്ത്യ ഇന്ന് കിവീസിനെതിരേ
04:17 AM Nov 18, 2022 | Deepika.com