നിയമന വിവാദം; പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി

03:56 PM Nov 17, 2022 | Deepika.com
കൊച്ചി: അധ്യാപന നിയമന വിവാദത്തിൽ പ്രിയാ വർഗീസിന് തിരിച്ചടി. കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ യോഗ്യതയ്ക്ക് പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സ്റ്റുഡന്‍റ് ഡയറക്ടര്‍ പദവിയും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി‌യും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

യുജിസിയുടെ മാനദണ്ഡങ്ങള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ലെന്നും യുജിസി റെഗുലേഷന്‍ ആണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് വേണ്ടത് എട്ട് വര്‍ഷത്തെ അധ്യാപന പരിചയമാണ്. അതിനാൽ പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഗവേഷണകാലഘട്ടവും അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.