പുതുജീവൻ....മണ്ണിനുള്ളിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷിച്ചു

11:47 AM Nov 17, 2022 | Deepika.com
കോട്ടയം: മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അതിഥിത്തൊഴിലാളിയെ തീവ്രശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ബംഗാള്‍ സ്വദേശിയായ സുശാന്തിനെയാണ് രക്ഷിച്ചത്. സുശാന്തുമായി ആംബുലൻസ് കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. സുശാന്തിന്‍റെ കാലിന് നേരിയ പരിക്കുണ്ടെന്നാണ് സൂചന.

രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്. രണ്ടേകാൽ മണിക്കൂറോളം പോലീസിന്‍റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന പരിശ്രമത്തിനൊടുവിലാണ് സുശാന്തിനെ സുരക്ഷിതമായി പുറത്തെത്തിക്കാനായത്.

മഴ പെയ്തതിനെ തുടര്‍ന്ന് കുതിര്‍ന്ന മണ്ണ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഇളകി വീഴുകയായിരുന്നു. സുശാന്തും മറ്റ് മൂന്നു പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത് മണ്ണിടിഞ്ഞു വീഴുന്നത് കണ്ടപ്പോൾ തന്നെ മറ്റ് മൂന്നുപേരും ഓടിമാറി. എന്നാൽ സുശാന്തിന് രക്ഷപെടാനായില്ല.

കഴുത്തൊപ്പം മണ്ണിനടിയിലായ സുശാന്തിനെ പുറത്തെത്തിക്കാനുള്ള ശ്രമം വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നു. അവശനായതിനെ തുടർന്ന് ട്യൂബിൽ ഓക്സിജൻ നൽകിയാണ് സുശാന്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്.