തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്കു തുടക്കമായി. കാന്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ ചലഞ്ചിന്റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ട് കോടി ഗോളുകൾ അടിക്കാനാണ് സർക്കാർ തീരുമാനം. ഗോൾ ചലഞ്ച് എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാർഡുകളിലും പൊതുസ്വകാര്യ ഓഫീസുകളിലും കന്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതു സ്ഥലങ്ങളിലും സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം.
ഡിസംബർ 18നാണ് ഗോൾ ചലഞ്ച് അവസാനിക്കുക. വാർഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയുമൊക്കെ പ്രധാന കേന്ദ്രങ്ങളിൽ ഒരു ഗോൾ പോസ്റ്റ് തയാറാക്കി വച്ച് എപ്പോൾ വേണമെങ്കിലും ആർക്കും വന്ന് ഗോളടിക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണവും നടത്തും.
മയക്കുമരുന്നിനെതിരെ.., ഗോൾ ചലഞ്ചിനു തുടക്കമായി
10:39 PM Nov 16, 2022 | Deepika.com