തൃക്കാക്കര കൂട്ടബലാത്സംഗ കേസ്: മതിയായ തെളിവില്ല, സിഐ സുനുവിനെ വിട്ടയച്ചു

06:00 AM Nov 15, 2022 | Deepika.com
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി.ആര്‍. സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിനു മതിയായ തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിശദീകരണം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച രാവിലെ പത്തിനു വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം സുനുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിനു ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.

എറണാകുളം തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ ഞായറാഴ്ചയാണ് സുനുവിനെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. സിഐയെ കൂടാതെ മറ്റ് നാല് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ മേയിൽ സിഐ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽവച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പോലീസ് കോഴിക്കോടെത്തി സുനുവിനെ അറസ്റ്റ് ചെയ്തത്.