ന്യൂഡൽഹി: കാശിയിലെ ജ്ഞാൻവാപി മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് സുരക്ഷ നൽകാനുള്ള മെയ് 17-ലെ ഉത്തരവ് നിലനിൽക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രദേശത്ത് സുരക്ഷ നൽകാൻ ജില്ലാ മജിസ്ട്രേറ്റിന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
ശിവലിംഗം എന്ന് ഒരു വിഭാഗം അവകാശപ്പെടുന്ന വസ്തു കണ്ടെത്തിയ സ്ഥലത്തേക്ക് നിലവിൽ ആരെയും പ്രവേശിപ്പിക്കുന്നില്ല. ഈ പ്രദേശത്തിന് നൽകുന്ന സുരക്ഷ നവംബർ 12-ന് അവസാനിക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇവിടെ പ്രാർഥന നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഒരു സംഘം സ്ത്രീകൾ നൽകിയ ഹർജിയിൽ കോടതി തീരുമാനം എടുത്തിട്ടില്ല.
ജ്ഞാൻവാപി കേസ്: തൽസ്ഥിതി തുടരാൻ ഉത്തരവ്
04:15 PM Nov 11, 2022 | Deepika.com