ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവം; സ്കൂളിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

12:32 PM Nov 11, 2022 | Deepika.com
പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതായ പാലക്കാട് അലനല്ലൂർ ജിവിഎച്ച്എസ്എസിൽ നാട്ടുകാരുടെ പ്രതിഷേധം. സ്കൂൾ ജീവനക്കാർ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെന്നും സ്കൂളിൽ നിന്നും വിദ്യാർഥികൾ വീട്ടിലേക്ക് പോകുന്നതിന് മുൻപേ അധ്യാപകർ മടങ്ങുന്നുവെന്നും നാട്ടുകാർ പരാതി ഉന്നയിച്ചു.

സ്കൂളിന് മുന്നിൽ അധ്യാപകരുമായി നാട്ടുകാർ വാക്കേറ്റമുണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

വ്യാഴാഴ്ച വൈകുന്നേരം മുതലാണ് വിദ്യാർഥിനിയെ കാണാതായത്. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തെരച്ചിലിൽ സ്‌കൂളിന്‍റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിൽ കുട്ടിയെ കണ്ടെത്തി. അപ്പോഴേക്കും സമയം രാത്രി ഒൻപതായിരുന്നു.

തന്നെ രണ്ട് പേർ ചേർന്ന് മൂന്നാം നിലയിലെത്തിച്ച് കൈകൾ കെട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കൈയിലുള്ള പൈസ എടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി ആരോപിച്ചു. എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്‍റെയും ബലം പ്രയോഗിച്ചതിന്‍റെയും പരിക്കോ പാടുകളോ ഉണ്ടായിരുന്നില്ല.

ഇതിൽ സംശയം തോന്നിയ പോലീസ് കുട്ടിയോട് വിശദമായി കാര്യങ്ങൾ തെരക്കിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. മൊബൈൽ ഫോൺ നൽകാത്തതിന് മാതാപിതാക്കളോട് വഴക്കിട്ടാണ് സ്കൂളിലേക്ക് വന്നതെന്നും അവരെ ഭയപ്പെടുത്താനാണ് ഇപ്രകാരം ചെയ്തതെന്നും കുട്ടി പറഞ്ഞു.

സ്കൂൾ വിട്ട ശേഷം സ്കൂളിന്‍റെ മൂന്നാം നിലയിലേക്ക് കയറിയ കുട്ടി കൈകൾ സ്വയം കെട്ടിയിടുകയായിരുന്നു.