ദന്ത ഡോക്ടറുടെ ആത്മഹത്യ; അഞ്ച് പേർ കസ്റ്റഡിയിൽ

12:32 PM Nov 11, 2022 | Deepika.com
ബംഗളൂരു: കർണാടകയിൽ മലയാളി ദന്ത ഡോക്ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ഇവരുടെ ഭീഷണിമൂലമാണ് കാസർഗോഡ് ബദിയടുക്ക സ്വദേശി എസ്. കൃഷ്ണമൂർത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവരുടെ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

കൃഷ്ണമൂർത്തി‌യെ വ്യാഴാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയടുക്കയിൽ ദന്ത ക്ലിനിക്ക് നടത്തുകയായിരുന്നു ഇയാൾ. ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു.

കൂടാതെ യുവതിയുടെ ബന്ധുക്കൾ ഇയാളെ ഭീഷണിപ്പെടുത്തുകയും കയേറ്റം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കൃഷ്ണമൂര്‍ത്തിയെ കാണാതായിരുന്നു.

തുടർന്ന് ബുധനാഴ്ച കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ഭർത്താവിനെ കാണാനില്ലെന്നു ബദിയടുക്ക പോലീസിൽ പരാതി നൽകി. പോലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് കൃഷ്ണമൂർത്തിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.