ലക്നോ: ബിരിയാണി നല്കാന് താമസിച്ചതിന് റസ്റ്റൊറന്റ് ജീവനക്കാരന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള അന്‍സല്‍ പ്ലാസാ മാളിലുള്ള റസ്റ്റൊറന്റിൽ ബുധനാഴ്ചയാണ് സംഭവം.
പ്രവേഷ്, മനോജ്, ക്രെസ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദനം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം കഴിക്കാന്‍ റസ്റ്റൊറനിലെത്തിയ ഇവര്‍ ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം നല്കാന് താമസിച്ചതിനെ തുടര്‍ന്ന് കോപാകുലനായ ഇവരിലൊരാള്‍ ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ പിടിച്ചു വലിച്ചു മര്‍ദിക്കുകയായിരുന്നു.
തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് യുവാവിനെ നിലത്ത് കൂടി വലിച്ചിഴച്ച് റസ്റ്റൊറന്റിന്റെ പുറത്തെത്തിച്ചും മര്‍ദനം തുടര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബിരിയാണി നൽകാൻ താമസം; യുപിയിൽ റസ്റ്റൊറന്റ് ജീവനക്കാരന് ക്രൂരമർദനം
12:33 AM Nov 11, 2022 | Deepika.com