കോയന്പത്തൂർ സ്ഫോടനം: 45 ഇടങ്ങളിൽ റെയ്ഡ്

04:30 PM Nov 10, 2022 | Deepika.com
ചെന്നൈ: കോയന്പത്തൂർ ചാവേർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 45 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. തമിഴ്നാട്ടിലെ 44 കേന്ദ്രങ്ങളിലും കേരളത്തിലെ ഒരു കേന്ദ്രത്തിലുമാണ് റെയ്ഡ് നടന്നത്.

സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം ചാവേർ സ്ഫോടനം നടത്തിയ ജമേഷ മുബിന്‍റെ വീട്ടിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. ചെന്നൈ, കോയന്പത്തൂർ, തിരുപ്പൂർ, തിരുവള്ളുവർ, നീലഗിരി, കാഞ്ചിപുരം, നാഗപ്പട്ടണം, ചെങ്കൽപേട്ട്, പാലക്കാട് ജില്ലകളിലായി നടന്ന റെയ്ഡിൽ ഡിജിറ്റൽ തെളിവുകളും ഭീകരവാദവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

മുബിന് വാഹനവും സ്ഫോടകവസ്തുക്കളും എത്തിച്ചുനൽകിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ശ്രീലങ്കയിൽ 2019-ലെ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളിലെ പ്രതികളുമായി മുബിന് ബന്ധമുണ്ടായിരുന്നതായി എൻഐഎ നേരത്തെ വെളിപ്പെടുത്തിയിരുന്നു.