ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല; രാഷ്ട്രീയനിയമനത്തിനുള്ള ശ്രമമെന്നും സുധാകരന്‍

04:09 PM Nov 09, 2022 | Deepika.com
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സര്‍ക്കാരിന്‍റേത് സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണെന്നും സുധാകരന്‍ ആരോപിച്ചു.

ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തണമെന്നാണ് യുഡിഎഫിന്‍റെ നിലപാട്. ബില്ല് നിയമസഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടികളെയും സുധാകരന്‍ വിമര്‍ശിച്ചു. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കുന്ന നടപടി ഗവര്‍ണര്‍ അവസാനിപ്പിക്കണം. സര്‍ക്കാരും ഗവര്‍ണറും മിതത്വം പാലിക്കണമെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും ചാന്‍സലറായി പരിഗണിക്കാമെന്നാണ് നിര്‍ദേശം.