കത്ത് വിവാദത്തില്‍ നഗരസഭയിൽ ഇന്നും പ്രതിഷേധം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

11:58 AM Nov 09, 2022 | Deepika.com
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയില്‍ ഇന്നും പ്രതിഷേധം തുടരുന്നു. മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച മഹിളാ മോർച്ച പ്രവർത്തകരെയും ബിജെപി വനിതാ കൗണ്‍സിലര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ചൊവ്വാഴ്ച മേയര്‍ ഓഫീസിലെത്തുന്നത് തടയാന്‍ ശ്രമമുണ്ടായതിനാല്‍, ഇന്നു രാവിലെതന്നെ മേയര്‍ ഓഫിസിലെത്തിയിരുന്നു. ഇതിനിടെ പോലീസിന്‍റെ സുരക്ഷാ വലയം ഭേദിച്ച് മേയറുടെ മുറിക്കു മുമ്പില്‍ പ്രതിഷേധിച്ച മൂന്നു മഹിളാ മോർച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇവരെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇവരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.

അതേസമയം നഗരസഭയ്ക്കു മുന്നിലുള്ള പന്തലില്‍ മഹിളാകോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. അല്‍പസമയത്തിനകം മഹിളാകോണ്‍ഗ്രസിന്‍റെ പ്രതിഷേധമാര്‍ച്ച് നഗരസഭാ കവാടത്തിലേയ്‌ക്കെത്തും.