"370-ാം അനുച്ഛേദം വഴി കോൺഗ്രസ് ഭീകരവാദം വിതച്ചു'

12:56 PM Nov 08, 2022 | Deepika.com
ഷിംല: ഭരണഘടനയുടെ 370-ാം അനുച്ഛേദം വഴി കോൺഗ്രസ് രാജ്യത്ത് ഭീകരവാദത്തിന്‍റെ വിത്തുകൾ വിതച്ചെന്ന ആരോപണവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലാണ് യോഗി ഈ പ്രസ്താവന നടത്തിയത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കാഷ്മീരിന് പ്രത്യേക പദവി നൽകിയ കോൺഗ്രസിന്‍റെ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുത്തിയതായും ഹിമാചൽ പ്രദേശിലെ ജനങ്ങൾക്കുൾപ്പെടെ രാജ്യത്തെ ഏതൊരാൾക്കും കാഷ്മീരിൽ ഭൂമി വാങ്ങി വ്യവസായം തുടങ്ങാൻ സാധിക്കുമെന്നും യോഗി പ്രസ്താവിച്ചു.

ഹിമാചലിനെ ദേവഭൂമിയായി നിലനിർത്താൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും രാജ്യസുരക്ഷയും വികസനവും ഉറപ്പ് നൽകാൻ സാധിക്കാത്ത കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.