ക്രൈസ്റ്റ്ചർച്ച് മോസ്ക് ആക്രമണം: ശിക്ഷായിളവ് തേടി പ്രതി

12:55 PM Nov 08, 2022 | Deepika.com
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ മോസ്ക്കിൽ 51 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിലെ പ്രതി ശിക്ഷയിൽ ഇളവ് തേടി ഹർജി നൽകി. 2019 മാർച്ചിൽ ആക്രമണം നടത്തിയ ബ്രെന്‍റൻ ടറന്‍റാണ് ജീവിതാവസാനം വരെയുള്ള തടവ് ശിക്ഷയിൽ നിന്ന് ഇളവ് തേടിയത്.

ടറന്‍റിനെ പരോളില്ലാതെ ജീവിതാവസാനം വരെ തടങ്കലിൽ പാർപ്പിക്കാനുള്ള ശിക്ഷാവിധി 2020 ഓഗസ്റ്റിലാണ് കോടതി പുറപ്പെടുവിച്ചത്. താൻ തീവ്ര വലത് ചിന്താഗതിയുള്ള വ്യക്തിയാണെ് പ്രഖ്യാപിച്ച ടാറന്‍റ്, കോടതിയിൽ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

എന്നാൽ റിമാൻഡ് കാലാവധിയിലെ ഉദ്യോഗസ്ഥരുടെ മനുഷ്യതരഹിതമായ പെരുമാറ്റം മൂലവും സമ്മർദ തന്ത്രം ഉപയോഗിച്ചതിനാലുമാണ് താൻ കുറ്റസമ്മതം നടത്തിയെന്നാണ് ടാറന്‍റെ പുതിയ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വെല്ലിംഗ്ടനിലെ അപ്പലേറ്റ് കോടതിയിൽ ശിക്ഷായിളവിനായുള്ള ഹർജി സമർപ്പിച്ചത്.