കോവിഡിന്‍റെ പേരിൽ ഏഷ്യൻ വിദ്യാർഥിയെ മർദിച്ചു; യുഎസ് പൗരനെതിരെ കുറ്റം ചുമത്തി

04:07 AM Nov 07, 2022 | Deepika.com
വാഷിംഗ്ടൺ: കോവിഡിന്‍റെ പേരിൽ ഏഷ്യൻ വംശജനാ‍യ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ഓഹിയോ സ്വദേശിക്കെതിരെ യുഎസ് പോലീസ് കുറ്റം ചുമത്തി. വംശീയ കുറ്റം ചുമത്തിയാണ് ഡാരിൻ ജോൺസണിന് (26) എതിരെ പോലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 സിൻസിനാറ്റി യൂണിവേഴ്സിറ്റിയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. "നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകൂ...നിങ്ങളാണ് കുങ് ഫ്ലൂ ഇവിടേക്ക് കൊണ്ടുവന്നത്. നിങ്ങൾ മരിക്കാൻ പോവുകയാണ്'-എന്നായിരുന്നു യുവാവ് വിദ്യാർഥിക്കു നേരെ ആക്രോശിച്ചത്.

തുടർന്നു വിദ്യാർഥിയുടെ തലയ്ക്ക് അടിച്ചു ജോൺസൻ നിലത്തുവീഴ്ത്തി. തല റോഡരികിൽ പാർക്ക് ചെയ്ത കാറിൽ ഇടിക്കുകയും ചെയ്തു. വിദ്യാർഥിയെ കൊല്ലുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. കുറ്റം തെളിഞ്ഞാൽ ജോൺസണ് 10 വർഷം തടവ് ശിക്ഷ ലഭിക്കും.