തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി സന്തോഷിനെ ജോലിയില്‍നിന്ന് പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇയാള്‍ സ്ഥിരം സ്റ്റാഫല്ലെന്നും കരാര്‍ അടിസ്ഥാനത്തിനുള്ള തൊഴിലാളി മാത്രമെന്നും മന്ത്രി പറഞ്ഞു.
കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറി പൂട്ടു തകര്‍ത്ത സംഭവത്തില്‍ ചൊവ്വാഴ്ചയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. മലയന്‍കീഴ് സ്വദേശിയാണ് ഇയാള്‍.
സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ കാറിനു മുന്നിലെ സര്‍ക്കാര്‍ ബോര്‍ഡും പതാകയുമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.
അതേസമയം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമമുണ്ടായതിനു പിന്നിലും ഇയാളാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ തിരിച്ചറിയാന്‍ കേസിലെ പരാതിക്കാരിയെ പേരൂര്‍ക്കട സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
പിടിയിലായ സന്തോഷിന് അക്രമിയുമായി രൂപസാദൃശ്യമുണ്ടെന്ന് പരാതിക്കാരി അറിയിച്ചിരുന്നു.
കുറവൻകോണത്തെ അക്രമം; പ്രതിയെ ജോലിയില്‍നിന്ന് പുറത്താക്കുമെന്ന് റോഷി അഗസ്റ്റിന്‍
09:01 AM Nov 02, 2022 | Deepika.com