കുട്ടികൾ ഒരുതരത്തിലും ചൂഷണത്തിന് ഇരയാകാൻ പാടില്ല: മുഖ്യമന്ത്രി

01:45 AM Oct 23, 2022 | Deepika.com
തിരുവനന്തപുരം: കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായ ഒരുതരത്തിലുമുള്ള ചൂഷണത്തിനും ഇരയാകാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റീസ് ബോർഡ് തുടങ്ങിയവയ്ക്ക് ഇക്കാര്യത്തിൽ വലിയ ഇടപെടൽ നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തണം. സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിന്‍റെ ഭാരത്തിൽ ചില ക്രമീകരണം സർക്കാർ സ്‌കൂളുകളിൽ വരുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് സ്‌കൂളുകളിൽ ബാഗിന്റെ ഭാരം കുട്ടികൾക്ക് താങ്ങാൻ കഴിയാത്തിവിധമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളിൽ ആരോഗ്യ പ്രശ്‌നത്തിനും കാരണമാകുന്നു. അക്കാര്യങ്ങളും ശ്രദ്ധിക്കണം.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം, പണം എന്നിവയൊന്നും സ്വാധീനിക്കരുത്. കുട്ടികളുടെ ഉറ്റവരോ ഉടയവരോ ആണെങ്കിലും നടപടിയുണ്ടാകണം. നിഷിപ്ത താത്പര്യക്കാരേയും തിരിച്ചറിയണം. നിയമം തെറ്റിക്കുന്ന കുട്ടികളുടെ കാര്യത്തിൽ കരുതലുണ്ടാകും. അവരെ ശരിയുടെ പാതയിൽ നയിക്കാൻ കാതലായ മാറ്റം വേണ്ടി വന്നേക്കാം. അതും കൂടി കണ്ടുവേണം ജുവനൈൽ ജസ്റ്റീസ് ബോർഡ്, സിഡബ്ല്യുസി അംഗങ്ങൾ പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.