സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കാൻ രാഹുൽ ഗാന്ധി തയാറാകണം: സുരേന്ദ്രൻ

05:27 PM Oct 16, 2022 | Deepika.com
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ. സുധാകരനെ പുറത്താക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അല്ലെങ്കിൽ രാഹുലിന് കേരളത്തിലെ ഒരു എംപിയാണെന്ന് പറഞ്ഞിരിക്കാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍റെ തെക്കൻ കേരളത്തിനെതിരായ പരാമർശത്തിനെതിരെയായിരുന്നു സുരേന്ദ്രന്‍റെ പ്രസ്താവന.

സുധാകരൻ രാമായണത്തെക്കുറിച്ചും തെക്കൻ കേരളത്തെക്കുറിച്ചും നടത്തിയത് അങ്ങേയറ്റം അപമാനകരമായ, വളരെയധികം പ്രകോപനപരമായ പ്രസ്താവനയാണ്. സാധാരണ ജനങ്ങളോടും വിശ്വാസസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയക്കാർ മഹാപണ്ഡിതന്മാരല്ല. ഇവിടെ അറിയാത്ത കാര്യങ്ങൾ അനവസരത്തിൽ പറഞ്ഞ് ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തൃശൂരിന് അപ്പുറത്തുള്ള ജനങ്ങൾ കൊള്ളരുതാത്തവരെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരിക്കുകയാണ്. സുധാകരൻ എന്താണ് തെക്കൻ കേരളത്തിലെ ജനങ്ങളെക്കുറിച്ച് മനസിലാക്കിവച്ചിരിക്കുന്നത്. അദ്ദേഹത്തിന് ചരിത്രബോധം പൂർണമായും നഷ്ടപ്പെട്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.