മുതിർന്നവർ ഖാർഗെയ്ക്കൊപ്പം; യുവാക്കളുടെ പിന്തുണ തനിക്ക്: ശശി തരൂർ

10:41 AM Oct 16, 2022 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ മുതിർന്നവർ മല്ലികാർജുൻ ഖാർഖയ്ക്കൊപ്പമാണെന്ന് ശശി തരൂർ. എന്നാൽ പാർട്ടിയിലെ താഴെത്തട്ടിലുള്ളവരും യുവാക്കളും തന്നെയാണ് പിന്തുണയ്ക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

തനിക്ക് യുവ വോട്ടർമാരിൽ നിന്ന് പിന്തുണ ലഭിക്കുന്നു, തനിക്ക് താഴേത്തട്ടിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മുതിർന്നവർ ഖാർഗെയ്‌ക്കൊപ്പം പോകുന്നു. ഞങ്ങൾ മാറ്റത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ പ്രായമായവർ അതിനെ ചെറുക്കുന്നു. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഒരു പത്രസമ്മേളനത്തിൽ തരൂർ പറഞ്ഞു.

ഗാന്ധി കുടുംബത്തിന്‍റെ ഡിഎൻഎ, പാർട്ടിയുടെ രക്തത്തിലൂടെ ഒഴുകുന്നതിനാൽ ഒരു കോൺഗ്രസ് അധ്യക്ഷനും അവരുമായി അകലം പാലിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പല പാർട്ടി ഭാരവാഹികളും ഗർഗെയ്ക്കായി പരസ്യമായി പ്രചാരണം നടത്തുന്നുണ്ടെന്ന് സമ്മതിച്ച തരൂർ, രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും മുതിർന്ന നേതാവിന്‍റെയും താഴെ തട്ടിലുള്ള അംഗത്തിന്‍റെയും വോട്ട് തുല്യമാണെന്നും ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷനായാൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്നും വോട്ട് വിഭജനം കുറയ്ക്കുന്നതിന് സംയുക്ത പ്രതിപക്ഷം രൂപീകരിക്കുന്നതിനാണ് തന്‍റെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ അധികാര വികേന്ദ്രീകരണവും യുവരക്തത്തെ നേതൃനിരയിൽ ഉൾപ്പെടുത്തി മാറ്റം കൊണ്ടുവരികയും ചെയ്യുമെന്നത് തന്‍റെ കാലയളവിന്‍റെ കാതൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല കാരണങ്ങളാൽ നിരവധി സഹപ്രവർത്തകർ പാർട്ടി വിട്ടിട്ടുണ്ട്. എന്നാൽ താൻ പാർട്ടിയെ നയിക്കുന്ന സമയം ആരും അവഗണന കാരണം പാർട്ടി വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താൻ 11 സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയെന്നും സമയക്കുറവ് കാരണം ആസാമിൽ പോകാൻ സാധിച്ചില്ലെന്നും തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പും ദേശീയ തലത്തിൽ കോൺഗ്രസിന് വമ്പിച്ച ആവേശമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.