റാഞ്ചി: ജാർഖണ്ഡിലെ ജംഷെദ്പൂരിൽ കോപ്പിയടി തടയാനായി അധ്യാപിക വിവസ്ത്രയാക്കിയ 14 വയസുകാരി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ തുടരുകയാണ്.
ജില്ലയിലെ ഗേൾസ് സ്കൂളിൽ വെള്ളിയാഴ്ച നടന്ന പരീക്ഷയ്ക്കിടെ കോപ്പിയടി ആരോപിച്ച് ഒന്പതാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക ചോദ്യം ചെയ്തിരുന്നു. വസ്ത്രത്തിനുള്ളിൽ ഉത്തരങ്ങൾ രേഖപ്പെടുത്തിയ പേപ്പർ കഷണങ്ങൾ ഒളിപ്പിച്ചു വച്ചുവെന്ന് ആരോപിച്ച അധ്യാപിക കുട്ടിയോട് പരിശോധനയ്ക്കായി വിവസ്ത്രയാകാൻ ആവശ്യപ്പെട്ടു.
ഇതിൽ കടുത്ത പ്രതിഷേധം ഉയർത്തിയ കുട്ടിയെ നിർബന്ധപൂർവം പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ പെൺകുട്ടി വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കോപ്പിയടി തടയാൻ അധ്യാപിക വിവസ്ത്രയാക്കിയ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു
01:08 PM Oct 15, 2022 | Deepika.com