പോർട്ട് ബ്ലെയർ: ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിലെ മുൻ ചീഫ് സെക്രട്ടറിക്കും ലേബർ കമ്മീഷണർക്കുമെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്.
മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ, ലേബർ കമ്മീഷണർ ആർ. എൽ. ഋഷി എന്നിവർക്കെതിരെയാണ് 21 വയസുള്ള യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഒരു ഹോട്ടൽ ഉടമ തന്നെ ലേബർ കമ്മീഷണറുടെ പക്കൽ എത്തിച്ചെന്നും ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് കൊണ്ടുപോയ തന്നെ മദ്യം നൽകി മയക്കി രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും ചേർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമാണ് പരാതി.
രണ്ടാഴ്ചയ്ക്ക് ശേഷം ഇതേ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായ അതിക്രമം ആവർത്തിച്ചെന്നും പരാതിയിൽ പറയുന്നു. വിവരം പുറത്തറിയിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
സംഭവത്തിൽ കേസെടുത്തതായും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും പോലീസ് അറിയിച്ചു. എന്നാൽ ആരോപണം നിഷേധിച്ച ചീഫ് സെക്രട്ടറി, തന്നെ അപമാനിക്കാനുള്ള ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഗൂഡപദ്ധതിയാണിതെന്ന് പ്രസ്താവിച്ചു.
ആൻഡമാൻ മുൻ ചീഫ് സെക്രട്ടറിക്കെതിരെ പീഡനപരാതി
11:53 AM Oct 15, 2022 | Deepika.com