ചെന്നൈ: പ്രണയം നിരസിച്ചതിലുള്ള പകമൂലം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ട് യുവാവ് കൊലപ്പെടുത്തിയ വിദ്യാർഥിനിയുടെ പിതാവ് ജീവനൊടുക്കി. സത്യപ്രിയയുടെ പിതാവ് മണിക്യമാണ് ജീവനൊടുക്കിയത്. മദ്യത്തിൽ വിഷം കലർത്തി കഴിച്ചാണ് ഇയാൾ ജീവനൊടുക്കിയത്.
ഇന്ന് രാവിലെ മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയപ്പോൾ മണിക്യത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മാണിക്യം ജീവനൊടുക്കിയതെന്ന് വ്യക്തമായത്.
ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സതീഷ് എന്ന 23കാരൻ സത്യപ്രിയയെ കൊലപ്പെടുത്തിയത്. ടി നഗറിലുള്ള കോളജിലേക്കു പോകാനായി റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു സത്യപ്രിയ.
സ്റ്റേഷനിലെത്തിയ സതീഷുമായി പെൺകുട്ടി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ സ്റ്റേഷനിലേക്കു വന്ന സബർബൻ ട്രെയിനിലേക്കു പെൺകുട്ടിയെ ഇയാൾ തള്ളിയിടുകയായിരുന്നു.
യുവാവ് ട്രെയിനു മുന്നില്‍ തള്ളിയിട്ടുകൊന്ന വിദ്യാര്‍ഥിനിയുടെ പിതാവ് ജീവനൊടുക്കി
08:22 PM Oct 14, 2022 | Deepika.com