അഴുകിവീഴട്ടെ; എൽദോസിന്‍റെ രാജി ആവശ്യപ്പെടാതെ സിപിഎം

02:39 PM Oct 14, 2022 | Deepika.com
കോട്ടയം: പീഡനക്കേസിൽ ഒളിവിൽപോയ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം. എംഎൽഎയുടെ രാജിക്കാര്യത്തിൽ കോൺഗ്രസ് ധാർമികത അനുസരിച്ച് തീരുമാനിക്കട്ടെയെന്ന് സിപിഎം സെക്രട്ടറിയേറ്റ് നിലപാടെടുത്തു.

എംഎൽഎയുടെ രാജിവൈകുന്നത് ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടൽ. എംഎൽഎ രാജിവച്ചില്ലെങ്കിൽ രാഷ്ട്രീയ ആയുധമാകുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദിക്കുന്നത് പതിവായിരുന്നെന്നുമെന്നുമാണ് പരാതിക്കാരി ഇന്ന് പറഞ്ഞത്. കേസ് ഒത്തുതീർപ്പാക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്നും ഇവർ പറയുന്നു.