അമൃത്സർ: ശിഷ്യത്വം സ്വീകരിച്ച യുവതികളെ പീഡിപ്പിച്ചെന്ന കേസിൽ 20 വർഷ ജയിൽശിക്ഷ അനുഭവിക്കുന്ന ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് പരോൾ അനുവദിച്ചു. 40 ദിവസത്തേക്കാണ് ദേര സച്ചാ സൗദ തലവന് ഹരിയാന സർക്കാർ പരോൾ അനുവദിച്ചത്.
സിർസയിലെ ദേര ആസ്ഥാനത്ത് സ്ത്രീകളെ ലൈംഗികാത്രികമത്തിന് ഇരയാക്കിയ കേസിൽ 2017-ലാണ് മെസഞ്ചർ ഓഫ് ഗോഡ്(ദൈവദൂതൻ) എന്നറിയപ്പെടുന്ന ഗുർമീതിന് സിബിഐ കോടതി ശിക്ഷ വിധിച്ചത്. ദേര മാനേജർ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷം ഗുർമീതിന് ശിക്ഷ വിധിച്ചിരുന്നു.
2022 ഫെബ്രുവരി, ജൂൺ മാസങ്ങളിലും ഗുർമീതിന് പരോൾ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ ശക്തമായ സ്വാധീനം പുലർത്തുന്ന ഗുർമീതിന് നവംബർ മൂന്നിന് നടക്കുന്ന ആദാംപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുന്പാണ് പരോൾ അനുവദിച്ചതെന്നത് ശ്രദ്ധേയമാണ്.
ആൾദൈവം ഗുർമീതിന് പരോൾ
12:59 PM Oct 14, 2022 | Deepika.com