എല്‍ദോസിനെതിരായ പീഡന പരാതി; എംഎല്‍എയുടെ ഭാഗം കേട്ടശേഷം നടപടിയെന്ന് പ്രതിപക്ഷ നേതാവ്

01:50 PM Oct 13, 2022 | Deepika.com
തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിഷയത്തില്‍ എല്‍ദോസിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.

പോലീസ് കേസെടുത്തതോടെ ഗൗരവ സാഹചര്യം ഉണ്ടായിരിക്കുകയാണ്. എംഎല്‍എയുടെ വിശദീകരണം കേട്ടശേഷം ഉചിതമായ നടപടി സ്വീകരിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കോണ്‍ഗ്രസ് ന്യായീകരിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ബുധനാഴ്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതികരിച്ചിരുന്നു.