എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി; എംഎല്‍എ ഒളിവില്‍

10:29 AM Oct 13, 2022 | Deepika.com
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍ തുടരുന്നു. ഇയാള്‍ക്കെതിരെയുള്ള അന്വേഷണറിപ്പോര്‍ട്ട് പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.

എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ യുവതിയെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയുടെ എംഎല്‍എയുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുക.

അതേസമയം എംഎല്‍എയുടെ ഫോണ്‍ പരാതിക്കാരിയായ യുവതി മോഷ്ടിച്ചെന്നു ഇയാളുടെ ഭാര്യ പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ച് എംഎല്‍എയെ അപകീര്‍ത്തിപ്പടുതത്തുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റിടുന്നെന്നാണ് പരാതി.

കേസില്‍ ഇന്ന് എല്‍ദോസിന്‍റെ ഭാര്യയുടെ മൊഴിയെടുക്കും. ഇന്നലെ ഇവരെ വിളിപ്പിച്ചിരുന്നെങ്കിലും മൊഴി നല്‍കാന്‍ തയാറായിരുന്നില്ല.