നരബലി കേസിലെ പ്രതിക്ക് മതഭീകരവാദികളുമായി ബന്ധം: കെ.സുരേന്ദ്രൻ

07:13 PM Oct 12, 2022 | Deepika.com
കോഴിക്കോട്: ഇലന്തൂരിൽ നടന്നത് വെറും നരബലിയല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കുറ്റകൃത്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ സ്വാധീനം ഉണ്ടെന്ന് ബിജെപി വിശ്വസിക്കുന്നു. ഷാഫിയെ കുറിച്ച് മനസിലായ കാര്യങ്ങൾ തുറന്ന് പറയാൻ പോലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സംഭവം കേരള സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കണം. ഉത്തരവാദിത്തപ്പെട്ട പൊതു പ്രവർത്തകനും സിപിഎം നേതാവുമാണ് കേസിലെ ഒരു പ്രതി. സിപിഎം ഭഗവൽ സിംഗിനെതിരെ എന്തു നടപടി എടുത്തുവെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന് പുറത്തായിരുന്നു ഇത്തരമൊരു സംഭവമെങ്കിൽ എങ്ങനെയാകുമായിരുന്നു പ്രതികരണങ്ങൾ. സാംസ്കാരിക നായകൻമാർ എവിടെ പോയി. അർബൻ നെക്സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെയെന്നും അദ്ദേഹം ചോദിച്ചു.

എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉയർന്ന കേസിനെക്കുറിച്ച് എന്താണ് സർക്കാരിന് പറയാനുള്ളത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ എന്താണ് മിണ്ടാത്തതെന്നും കേസിൽ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.