ന്യൂഡൽഹി: എൽപിജി സിലണ്ടറുകൾ വിലക്കുറവിൽ വിറ്റതിന് എണ്ണക്കന്പനികൾക്ക് 20,000 കോടി രൂപ സമാശ്വാസ ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സർക്കാർ. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കന്പനികൾക്കാണ് ഒറ്റത്തവണ ഗ്രാന്റ് അനുവദിച്ചത്.
ജൂൺ 2020 മുതൽ ജൂൺ 2022 വരെയുള്ള കാലഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച നിശ്ചിത വിലയിൽ സിലണ്ടറുകൾ വിറ്റതിനാൽ സംഭവിച്ച നഷ്ടം നികത്താനാണ് നീക്കമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
ഇക്കാലയളവിൽ എൽപിജിക്ക് അന്താരാഷ്ട്ര തലത്തിൽ 300% വില ഉയർന്നിരുന്നു. എന്നാൽ പൊതുജനങ്ങൾക്ക് വിലക്കയറ്റത്തിന്റെ കാഠിന്യം അനുഭവപ്പെടാതിരിക്കാൻ രാജ്യത്ത് 72% മാത്രമാണ് വില ഉയർന്നത്.
തടസരഹിതമായി എൽപിജി വിതരണം ഉറപ്പാക്കാനും ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമുള്ള ഉത്പാദനം തുടരാനും ഈ നീക്കം സഹായിക്കുമെന്ന് സർക്കാർ വിശദീകരിച്ചു.
എണ്ണക്കന്പനികൾക്ക് 20,000 കോടി രൂപ ഗ്രാന്റ് അനുവദിച്ച് സർക്കാർ
07:13 PM Oct 12, 2022 | Deepika.com