തിരുവനന്തപുരം: പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കോവളം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് ചുമത്തിയത്.
കോവളം പോലീസാണ് തിരുവനന്തപുരം സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായും എടുക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും
എംഎല്‍എ മര്‍ദിച്ചെന്നാണ് യുവതി രണ്ടാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോവളം പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍ പരാതിയില്‍ മൊഴി നല്‍കാനിരിക്കെ യുവതിയെ കാണാതായിരുന്നു.
ഇവരെ കാണാനില്ലെന്ന സുഹൃത്തിന്റെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്. എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനു തെളിവുണ്ടെന്ന് യുവതി മജിസ്ട്രേറ്റിനു മൊഴി നല്കി.
പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ എംഎല്‍എ പണം വാഗ്ദാനം ചെയ്തു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി പറഞ്ഞു.
പോലീസിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായില്ല. കോവളം സിഐ തന്നെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നും യുവതി ആരോപിച്ചു.
പീഡന കേസ്; എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
06:26 AM Oct 12, 2022 | Deepika.com