ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലെ കൊലക്കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ സഹായിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവായ ദീപക് ടിനുവിനെയാണ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ സഹായിച്ചത്.
ലുധിയാന സ്വദേശികളായ കുൽദീപ് സിംഗ്, രാജ്വീർ സിംഗ്, രജീന്ദർ സിംഗ് എന്നിവരെ പഞ്ചാബിലെ മാൻസയിൽ നിന്നുമാണ് പിടികൂടിയത്. അറസ്റ്റിലായ കുൽദീപ് ജിം ഉടമയാണ്. ജിം നടത്തുന്നതിന്റെ മറവിൽ ഇയാൾ മയക്കുമരുന്ന് കച്ചവടവും നടത്തുന്നുണ്ട്.
ഇവർ സഞ്ചരിച്ച പഞ്ചാബ് രജിസ്ട്രേഷൻ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സിദ്ധു മൂസെ വാലെയെ കൊലപ്പെടുത്തിയ പ്രതികളിൽ മുഖ്യ പങ്കുള്ള ദീപക് ടിനു ഒക്ടോബർ ഒന്നിന് രാത്രിയിൽ മാൻസ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി യൂണിറ്റിന്റെ കസ്റ്റഡിയിൽ നിന്നുമാണ് രക്ഷപെട്ടത്.
അറസ്റ്റിലായ പ്രതികൾ ദീപക് ടിനുവിന്റെ അടുത്ത കൂട്ടാളികളാണ്. ടിനുവിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്.
സിദ്ധു മൂസെ വാലെ വധം; പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതിയെ രക്ഷപെടാൻ സഹായിച്ചവർ അറസ്റ്റിൽ
04:01 AM Oct 12, 2022 | Deepika.com