ആശങ്കപ്പെടുത്തുന്ന സംഭവം: മന്ത്രി കെ. രാധാകൃഷ്ണൻ

09:06 PM Oct 11, 2022 | Deepika.com
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ ആഭിചാരക്രിയകളെ തുടർന്നുണ്ടായ കൊലപാതകങ്ങൾ കേരളീയ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. നവോഥാനത്തിലൂടെ പുരോഗമിച്ച കേരളത്തിന്‍റെ മണ്ണിൽ എങ്ങനെ ഇത്തരം കൃത്യങ്ങൾക്ക് വളമൊരുങ്ങിയെന്ന് പരിശോധിക്കണം.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉയർത്തെഴുന്നേൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നൽകാൻ വർഗീയ വാദികൾ തുനിഞ്ഞിറങ്ങുന്ന സാഹചര്യവുമാണിപ്പോൾ. പതിറ്റാണ്ടുകളുടെ ശ്രമഫലമായി നമ്മൾ നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിൻനടത്തമാണ് സംഭവിക്കുന്നത്.

ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്‍റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്നും കെ. രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.