പോരാട്ടത്തിന്‍റെ പത്ത് വർഷങ്ങൾ; മലാല വീണ്ടും പാക്കിസ്ഥാനിൽ

03:48 PM Oct 11, 2022 | Deepika.com
കറാച്ചി: പെൺകുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തതിന് പാക് താലിബാന്‍റെ ആക്രമണത്തിന് ഇരയായ മനുഷ്യാവകാശ പ്രവർത്തക മലാല യൂസഫ്സായ് പാക്കിസ്ഥാനിലെത്തി. ആക്രമണത്തിന്‍റെ പത്താം വാർഷികം പിന്നിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് മലാലയുടെ പാക് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

പാക്കിസ്ഥാനിൽ വൻ നാശം വിതച്ച പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സന്ദർശിക്കാനാണ് സമാധാന നൊബേൽ പുരസ്കാര ജേതാവ് കൂടി‌യായ മലാല പര്യടനം നടത്തുന്നത്. കറാച്ചി മേഖലയിലുള്ള ദുരിതാശ്വാസ ക്യാന്പുകൾ മലാല സന്ദർശിക്കും.

2012 ഒക്ടോബർ ഒന്പതിനാണ് പാക് താലിബാൻ മലാലയ്ക്ക് നേരെ ആക്രമണം നടത്തിയത്. വെടിവയ്പിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ മലാല ലണ്ടനിൽ വിദേശ ചികിത്സ തേടുകയും പിന്നീട് തുടർവിദ്യാഭ്യാസത്തിനാ‌യി അവിടെ തുടരുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഒരു തവണ മാത്രമാണ് മലാല പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുള്ളത്.