റെയ്ഡിൽ പിടിച്ച തുക തട്ടിയെടുത്ത പോലീസുകാരന് സസ്പെൻഷൻ

03:18 PM Oct 11, 2022 | Deepika.com
ഭുബനേശ്വർ: അതിഥി തൊഴിലാളികളെ ജോലിക്കെ‌ടുക്കുന്ന കരാറുകാരുടെ പക്കൽ നിന്ന് റെയ്ഡിൽ പിടിച്ച 20 ലക്ഷം രൂപ തട്ടിയെടുത്ത പോലീസുകാരന് സസ്പെൻഷൻ. ഒഡീഷ പോലീസിൽ സബ് ഇൻ സ്പെക്ടറായ ഹൃഷികേശ് മെഹർ ആണ് നടപടി നേരിടുന്നത്.

സെപ്റ്റംബർ 15-ന് ബോലാൻഗിർ ജില്ലയിലെ കൻടാബാഞ്ചി പ്രദേശത്തുള്ള ശ്രീ അന്നപൂർണ ലോഡ്ജിൽ നടന്ന റെയ്ഡിൽ 80 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കേസ് രേഖകളിൽ 58.52 ലക്ഷം രൂപ പിടിച്ചെടുത്തതാ‌യിയാണ് പറഞ്ഞിരുന്നത്. ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കൻടാബാഞ്ചി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കണ്ടെത്തി.

വിവിധ സംസ്ഥാനങ്ങളിലെ ഇഷ്‌ടിക കളങ്ങൾ അടക്കമുള്ള തൊഴിലിടങ്ങളിൽ കരാർ ജോലിക്കായി ആളുകളെ എത്തിക്കുന്നതിന് മുൻകൂർ പണം നൽകുന്ന ഇടപാടുകൾ സ്ഥിരമായി നടക്കുന്ന ഇടമാണ് റെയ്ഡ് ചെയ്യപ്പെ‌ട്ട ലോഡ്ജ്. പിടിച്ചെ‌ടുത്ത തുക വാതുവയ്പുകാരുടെ പക്കൽ നിന്ന് കണ്ടെത്തി‌യതായി രേഖപ്പെടുത്തിയത് ഇവരെ സഹായിക്കാനാണെന്ന ആരോപണമുണ്ട്.

സംസ്ഥാന അഴിമതി നിരോധന സ്ക്വാഡിൽ മെഹർ നിയമിതനാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സസ്പെൻഷൻ നടപടി എന്നത് ശ്രദ്ധേയമാണ്.