ന്യൂഡല്‍ഹി: യുഎപിഎ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ നോട്ടീസ്. വിഷയത്തില്‍ നിലപാടറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കേസ് ഈ മാസം 18നു കോടതി വീണ്ടും പരിഗണിക്കും.
ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ സക്കരിയയുടെ മാതാവ് ബീയുമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ദീര്‍ഘകാലം ജയിലിലിടാനുള്ള യുഎപിഎ നിയമത്തിലെ വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ഹര്‍ജിയില്‍ പറയുന്നു.
2008 ജൂലൈ 25നു നടന്ന ബംഗളൂരു സ്ഫോടനക്കേസില്‍ എട്ടാം പ്രതിയാണ് സക്കരിയ. ബോംബുണ്ടാക്കാന്‍ ആവശ്യമായ ടൈമറും മൈക്രോ ചിപ്പും ഉണ്ടാക്കാന്‍ സഹായിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനു തെളിവ് കണ്ടെത്താതിരുന്നിട്ടും കഴിഞ്ഞ 14 വര്‍ഷമായി ഇയാൾ ജയിലില്‍ കഴിയുകയാണ്.
നേരത്തെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന സംഘടനയും യുഎപിഎയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
യുഎപിഎയ്ക്കെതിരായ ഹർജി; കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീംകോടതി
02:40 PM Oct 10, 2022 | Deepika.com