ജയിൽ നിറയ്ക്കൽ സമരവുമായി ഇമ്രാൻ ഖാൻ

02:26 PM Oct 09, 2022 | Deepika.com
ഇസ്‌ലാമാബാദ്: വിദേശ ഫണ്ടിംഗ് കേസിൽ അറസ്റ്റിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ജയിൽ നിറയ്ക്കൽ സമരത്തിന് ആഹ്വാനം നൽകി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

മിയാൻവാലിയിലെ പൊതുസമ്മേളന വേദിയിലാണ് "ജയിൽ ഭരോ തെഹ്‌രീഖ്' ഖാൻ പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ മുസ്ലീം ലീഗ്(നവാസ്)-പിപിപി സഖ്യത്തിനെതിരെ ജയിൽ നിറയ്ക്കാൻ ലക്ഷക്കണക്കിന് ആളുകൾ തയ്യാറാണെന്നും രാജ്യത്തിന്‍റെ യഥാർഥ സ്വാതന്ത്ര്യത്തിനായി സ്വജീവിതം സമർപ്പിക്കാൻ തയ്യാറാണെന്നും ഖാൻ പ്രസ്താവിച്ചു.

തന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫിന്(പിടിഐ) എതിരായ സർക്കാർ പദ്ധതികൾ പരാജയപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കേണ്ടി വരുമെന്നും ഖാൻ അവകാശപ്പെട്ടു.

വിദേശ ഫണ്ടിംഗ് കേസില്‍ ഖാനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് സൂചന. പിടിഐ നേതാക്കളായ താരിഖ് ഷാഫി, ഹമീദ് സമാന്‍, സെയ്ഫ് നിയാസി എന്നിവരെ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാനെ വീട്ടുതടങ്കലിലാക്കാന്‍ ആഭ്യന്തര മന്ത്രി റാണ സനാവുല്ല ഉത്തരവിട്ടതായും സൂചനയുണ്ട്.