കേജരിവാൾ ഹിന്ദു വിരുദ്ധൻ എന്നാരോപിക്കുന്ന പോസ്റ്ററുകൾ ഗുജറാത്തിൽ കണ്ടെത്തി

10:50 AM Oct 09, 2022 | Deepika.com
ഗാന്ധിനഗർ: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനെ ഹിന്ദു വിരുദ്ധൻ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ഗുജറാത്ത് നിരത്തുകളിൽ കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി കേജരിവാൾ സംസ്ഥാനത്ത് പര്യടനം നടത്തുന്നതിന് മുന്പാണ് കടുത്ത രാഷ്ട്രീയ സ്വഭാവമുള്ള പോസ്റ്റർ യുദ്ധം ആരംഭിച്ചിരിക്കുന്നത്.

അഹ്മദാബാദ്, രാജ്കോട്ട്, സൂറത്ത് നഗരങ്ങളിലാണ് മതചിഹ്നങ്ങൾ ധരിച്ച കേജരിവാൾ താൻ ഹിന്ദു സമുദായത്തെ വെറുക്കുന്നുവെന്നും ബ്രഹ്മ, ശിവ, കൃഷ്ണ, രാമ ഭഗവാന്മാരിൽ വിശ്വാസമില്ലെന്നും പ്രഖ്യാപിക്കുന്ന രീതിയിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഹിന്ദു വിരുദ്ധനായ കേജരിവാൾ മടങ്ങിപ്പോകാൻ ആവശ്യപ്പെടുന്ന തരത്തിലുള്ള പോസ്റ്ററുകളും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നും പോസ്റ്ററുകൾ കാര്യമാക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു.

പോസ്റ്ററുകൾ വിവാദമായതോടെ താൻ കൃഷ്ണ ജന്മാഷ്ടമിക്ക് ജനിച്ച ആളാണെന്ന് ഓർമിപ്പിച്ച കേജരിവാൾ, കംസ പരന്പരയിലെ ദുഷ്ടന്മാരെ നിഗ്രഹിക്കാൻ ദൈവം അയച്ച വ്യക്തിയാണെന്നും അവകാശപ്പെട്ടു.