മാനഭംഗശ്രമം: ഓട്ടോഡ്രൈവർ പിടിയിൽ

12:54 AM Feb 19, 2017 | Deepika.com
നാദാപുരം: ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചഡ്രൈവർ പിടിയിൽ. പാറക്കടവിലെ കോന്പി പൊന്നങ്കോട്ട് സമീറിനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉമ്മത്തൂരിലേക്ക് പോവാനായി ഓട്ടോയിൽ കയറിയതായിരുന്നു വിദ്യാർഥിനി. പാറക്കടവ് പാലത്തിന് സമീപം എത്തിയതോടെ ഓട്ടോ കേടായെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ സമീർ വിദ്യാർഥിനിയെ കടന്നുപിടിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവം ചോദ്യം ചെയ്ത മറ്റൊരു ഓട്ടോ ഡ്രൈവറെയും സമീർ മർദിച്ചു. തുടർന്ന് സ്ഥലത്തെത്തിയ നാദാപുരം കണ്‍ട്രോൾ റൂം പോലീസ് സമീറിനെ പിടികൂടി. ഇതിനിടെ ഇയാൾ പോലീസുകാരെ അക്രമിക്കാൻ ശ്രമിച്ചു. ബലം പ്രയോഗിച്ച് യുവാവിനെ കീഴ്പ്പെടുത്തി നാദാപുരം പോലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് സ്റ്റേഷനിൽ തടിച്ച് കൂടിയത്. പോലീസ് സ്റ്റേഷനിൽ യുവാവ് വനിതാ പോലീസുകാരെ അസഭ്യം പറയുകയും പോലീസുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഐപിസി 354, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.