പ്രധാനമന്ത്രിയെ കാണുമെന്ന് ഹജ്ജ് കമ്മറ്റി

12:39 AM Feb 19, 2017 | Deepika.com
കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻപോയിന്‍റ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വകുപ്പ്മന്ത്രി എന്നിവരുമായി അടുത്ത ദിവസം ചർച്ച ചെയ്യും.
ഹജ്ജ് കമ്മിറ്റിയുടെ പ്രശ്നം അവതരിപ്പിക്കുന്പോൾ സംസ്ഥാനത്ത് നിന്നുളള മുഴുവൻ എംപിമാരുടെയും പിന്തുണ തേടും. എംപിമാർക്ക് കത്ത് നൽകാനും തീരുമാനിച്ചു. കരിപ്പൂരിൽ റണ്‍വേ നവീകരണം അവസാനിച്ചിട്ടും ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് നെടുന്പാശേരിയിൽ തുടരുന്നത് നീതികരിക്കാനാവില്ലെന്ന് യോഗത്തിനു ശേഷം ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
800 മുതൽ ആയിരം ഹാജിമാർക്ക് ഒരേ സമയം താമസിക്കുന്നതിനും ഇഹ്റാം കെട്ടുന്നതിനുമുളള സൗകര്യം ഹജ്ജ് ഹൗസിലുണ്ട്.
കൂടാതെ, ഹജ്ജ് സർവീസ് കരിപ്പൂരിൽ നിന്നാകുന്പോൾ അധിക ചെലവ് വരുന്നില്ല. നെടുന്പാശേരിയിൽ ക്യാന്പ് നടത്താൻ ഒരു കോടി രൂപയാണ് അധിക ബാധ്യത വരുന്നത്. ഹാങ്കർ പ്രവർത്തനം ആരംഭിച്ചാൽ മറ്റൊരു സ്ഥലത്ത് ക്യാന്പ് നടത്തണമെങ്കിൽ രണ്ടു കോടി രൂപയുടെ അധിക ചെലവ് വരും.
കോടികൾ മുടക്കി പണിത ഹജ്ജ് ഹൗസ് നോക്കുകുത്തിയാകും. ഇത് ന്യായീകരിക്കാനാവില്ല. മംഗലാപുരത്തെ അപകടത്തിന്‍റെ പേരിൽ കരിപ്പൂരിനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ചെയർമാൻ പറഞ്ഞു.
തെക്കൻ ജില്ലകളിൽ നിന്നു ഇത്തവണ നേരിട്ട് അവസരം ലഭിക്കുന്നത് 1925 പേർക്കാണ്. എന്നാൽ മലബാറിലെ ആറു ജില്ലകളിൽ നിന്ന് ഹജ്ജിനു പോകാൻ അവസരം ലഭിച്ചത് 8895 പേർക്കാണ്. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രഫ.എ.കെ.അബ്ദുൾ ഹമീദ്, അഹമ്മദ് മൂപ്പൻ, എച്ച്.ഇ. ബാബുസേഠ്, എസ്. നസ്റുദീൻ, ശരീഫ് മണിയാട്ട്കുടി, എ.കെ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
കരിപ്പൂരിൽ നിന്ന് സർവീസ് പുനരാരംഭിക്കുന്നതിനു എല്ലാവിധ പിന്തുണയുമായി എം.കെ. രാഘവൻ എംപിയും ഹജ്ജ് കമ്മിറ്റി യോഗത്തിലെത്തെി പിന്തുണയറിയിച്ചു.