കോളജ് മാനേജർക്കെതിരേ കേസെടുത്തതിൽ സന്തോഷമെന്ന്

10:15 PM Feb 13, 2017 | Deepika.com
നാദാപുരം: ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു കോളജ് മാനേജർ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തതിൽ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്‍റെ മാതാവ് മഹിജ പറഞ്ഞു. എന്‍റെ മകനെ അവർ കൊന്നതാണ്. അക്കാര്യം തെളിഞ്ഞിരിക്കയാണെന്ന് അവർ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദിയുണ്ട് എന്നാൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. ജിഷ്ണുവിന് നീതി ലഭിക്കാൻ കൊലപാതകികളെ ജയിലിലടക്കണം കൃഷ്ണദാസും സഞ്ജയുമാണ് മകനെ കൊന്നതെന്നും മാതാവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പല തവണ വടകര വഴി പോയിട്ടും ജിഷ്ണുവിന്‍റെ വീട്ടിൽ വന്നില്ലെന്ന പരാതി നിലനിൽക്കുന്നതിനിടയിൽ വി.എസ്. അച്ചുതാനന്ദൻ 16ന് രാവിലെ 11 ന് വളയം പൂവ്വം വയലിലെ വീട്ടിലെത്തും.