അഴിമതിക്കെതിരേ പോരാടാൻ വിദ്യാർഥികളും

10:14 PM Feb 13, 2017 | Deepika.com
കോഴിക്കോട്: സർക്കാരിന്‍റെ പ്രവൃത്തികൾ കൂടുതൽ സുതാര്യമാക്കുന്നതിനും അഴിമതിയെ ഇല്ലായ്മ ചെയ്യുന്നതിനുമായി എൻഎസ്എസ് വിജിൽ ഹെൽപ്ഡെസ്ക്. വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയും കോഴിക്കോട്ടെ വിവിധ കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളുമായി ചേർന്ന് നടപ്പാക്കുന്ന ആദ്യകോളജ് തല എൻഎസ്എസ് ഹെൽപ്ഡെസ്ക് ഇന്നലെ നടക്കാവ് ഹോളിക്രോസ് കോളജിൽ നടന്ന പരിപാടിയിൽ കോർപറേഷൻ സെക്രട്ടറി മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. വിജിലൻസ് സുപ്രണ്ടന്‍റ് ഉമ ബെഹ്റ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളിലെ സർവീസുകളുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എൻഎസ്എസ് വോളണ്ടിയർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതും നിയന്ത്രിക്കുന്നതും വിഎസിബി ആൻഡ് ആർടി വിംഗാണ്. തങ്ങളുടെ അവകാശങ്ങളെപറ്റിയും സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായത്തിന്‍റെ നടത്തിപ്പുരീതികളെപ്പറ്റിയും വ്യക്തമായ ബോധം ജനങ്ങളിൽ വളർത്തുകയാണ് ലക്ഷ്യം.
സർക്കാർ ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് ഹാജരാക്കേണ്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ ലഭിക്കാനെടുക്കുന്ന കാലതാമസം, കാരണം തുടങ്ങി യവ അറിയാനും അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും ജനങ്ങൾക്ക് ഹെൽപ് ഡെസ്കിൽ അറിയിക്കാം. കോഴിക്കോട്, വടകര, താമരശേരി, കൊയിലാണ്ടി താലൂക്കുകളിലെ വില്ലേജ് ഓഫീസ്, പഞ്ചായത്ത്, മുനിസിപാലിറ്റി, താലൂക്ക് എന്നിവയും കോഴിക്കോട്ടെ പോലീസ് സ്റ്റേഷൻ, കോർപറേഷൻ, സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളജ്, കൃഷി ഓഫീസ് തുടങ്ങിയ പത്ത് സർക്കാർ ഓഫീസുകളുമാണ് തുടക്കത്തിൽ പദ്ധതിയിൽ ഉൾപെടുത്തുക. പത്ത് കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളിലെ വോളണ്ടിയർമാർക്ക് വിഷയത്തിൽ പ്രത്യേക പരിശീലനം നൽകും. ഓരോ യൂണിറ്റുകൾക്കും പ്രത്യേകം സ്മാർട്ട്ഫോണും ഹെൽപ്ഡെസ്ക് നന്പറും നൽകും. ജനങ്ങൾക്ക് ബന്ധപ്പെടാനായി സർക്കാർ ഓഫീസുകളിൽ അതുമായി ബന്ധപ്പെട്ട ഹെൽപ് ഡെസ്ക് നന്പർ രേഖപെടുത്തും. വോയ്സ്കോളുകൾക്കു പുറമെ മൊബൈൽ സന്ദേശങ്ങൾ വഴിയോ ഹെൽപ്ഡെസ്കുമായി ബന്ധപ്പെടാം.
വിദ്യാർഥികളിൽ അഴിമതിക്കെതിരായ ചിന്ത വളർത്തിയെടുക്കുക, സർക്കാർ പ്രവർത്തനങ്ങളെ കുറിച്ച്് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക, സീറോ കറപ്ഷൻ എന്ന ആശയം സമൂഹത്തിൽ വളർത്തിയെടുക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. വിജിലൻസ് ഡിവൈഎസ്പി ജോസി ചെറിയാൻ പദ്ധതി വിശദീകരിച്ചു.