സദാചാര ഗുണ്ടായിസം വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് ചേർന്നതല്ലെന്ന് ബിനോയ് വിശ്വം

10:14 PM Feb 13, 2017 | Deepika.com
കോഴിക്കോ‌ട് : രാജ്യത്തെ വിവിധ കാന്പസുകളിൽ ആരോഗ്യകരമായ ആൺ- പെൺ ബന്ധങ്ങളെ വെല്ലുവിളിച്ചു തീവ്ര വലതു പക്ഷം നട‌ത്തുന്ന തരത്തിലുള്ള സദാചാര ഗുണ്ടായിസം പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് യോജിച്ചതല്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.
കോഴിക്കോട് നടക്കുന്ന എൻഎഫ്ടിഇ ബിഎസ്എൻഎൽ നാഷണൽ എക്സിക്യുട്ടിവ് കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയപ്പോൾ കേരള യൂണിവേഴ്സിറ്റി കോളജിൽ സദാചാരത്തിന്‍റെ പേരിൽ എസ്എഫ്ഐയുടെ ആക്രമണവുമായി ബന്ധപ്പെട്ട‌് എൻ.വി. സാനുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിക്കുന്നുണ്ടൊ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെ കലാപരമായ ശേഷി, സംഘടന ബോധം എന്നിവ ഗൗരവപരമായ കാര്യങ്ങളിലാണ് ശ്രദ്ധപതിപ്പിക്കേണ്ടത്. ഇത്തരത്തിലുള്ള പരിഹാസ്യപരമായ കാര്യങ്ങളിലേക്ക് വിദ്യാർഥികൾ വഴുതി വീഴുന്നത് വിദ്യാർഥി പ്രസ്ഥാനങ്ങളുട‌െ യാഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വഴിമാറ്റികൊണ്ടു പോകാൻ മാത്രമേ ഉപകരിക്കൂ.
മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങളെ അകറ്റി നിർത്തി കാന്പസുകൾ അടക്കി വാഴുകയെന്നുള്ളത് ജനാധിപത്യ വിരുദ്ധമാണ്. രാഷ്ട്രിയ ബലത്തിന്‍റെയൊ സാമൂഹ്യ ബലത്തിന്‍റെയൊ ഭാഗമല്ലാത്ത ഇത്തരം പ്രവർത്തനങ്ങളെ ഫാഷിസ്റ്റ് ശൈലിയെന്നാണ് വിളികേണ്ടതെന്നും അദ്ദേഹം പറഞ്ഞു.