കോഴിക്കോട്: കേന്ദ്രസർക്കാർ അനുവദിച്ച ഭക്ഷ്യധാന്യം റേഷൻ കടകൾ വഴി വിതരണം ചെയ്യാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി. എരഞ്ഞിപ്പാലത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ താഴെസിവിൽസ്റ്റേഷനിലെ ഗേയ്റ്റിന് സമീപം പോലീസ് തടഞ്ഞു. കോമ്പൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബാരിക്കേഡുകൾ തീർത്ത് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി.
ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് മാർച്ച് ഉദ്ഘാടനം ചെയ്തു. ട്രഷറർ ടി.നിവേദ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് രാഗേഷ്, സെക്രട്ടറി മഞ്ജുഷ, ബിനീഷ്, വിഷ്ണുമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിനെ നേരിടാൻ രണ്ട് സിഐമാരുടെ നേതൃത്വത്തിൽ ജലപീരങ്കി, ടിയർഗ്യാസ്, ഗ്രനേഡ് തുടങ്ങി സന്നാഹങ്ങളുമായി വൻ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
വടകര: താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ദിപിൻ ബാലുശേരി മാർച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനൂപ് രാജ്, സെക്രട്ടറി എം.സി. അനീഷ്, രഗിലേഷ് അഴിയൂർ, നിധിൻ അറക്കിലാട്, സ്വരൂപ് വടകര, പ്രദീഷ് മടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
താമരശേരി: താലൂക്ക് സപ്ലൈഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ജില്ലാവൈസ് പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ബിജെപി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഷാൻകട്ടിപ്പാറ, സെക്രട്ടറി വാസുദേവൻ നന്പൂതിരി, യുവ മോർച്ച ജില്ലാ സെക്രട്ടറി സാലു ഇരഞ്ഞിയിൽ, പ്രബീഷ് ചെന്പ്ര, നിജു, ബിജേഷ് എന്നിവർ പ്രസംഗിച്ചു.
യുവമോർച്ച മാർച്ച് നടത്തി
10:14 PM Feb 13, 2017 | Deepika.com