കുടിവെള്ളവിതരണത്തിന് കുടുംബശ്രീ

10:11 PM Feb 13, 2017 | Deepika.com
കോഴിക്കോട്: നഗരത്തിൽ കുടിവെള്ള വിതരണത്തിന് അനുമതി തേടി കുടുംബശ്രീ. ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. ഇതിന്‍റെ പ്രൊജക്ട് റിപ്പോർട്ട് ക്ഷേമകാര്യ സ്ഥിരം സമിതി അംഗീകരിച്ചിട്ടുണ്ട്്. ഇന്ന് വിഷയം കൗണ്‍സിൽ യോഗത്തിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.അനുമതി ലഭിച്ചാലുടൻ പ്ലാന്‍റും ശുദ്ധീകരണ ടാങ്കും സജ്ജീകരിക്കും. സ്വകാര്യ കന്പനികൾ 20 ലിറ്റർ കുടിവെള്ളം 50 മുതൽ 60 വരെ രൂപ ഈടാക്കിയാണ് വിൽക്കുന്നത്. ഇത് ഇരുപത് രൂപയ്ക്ക് നൽകാൻ കഴിയുമെന്നാണ് കുടുംബശ്രീ കോർപറേഷൻ അധികൃതരെ അറിയിച്ചിരിക്കുന്നത്.നഗരത്തിൽ അനുയോജ്യമായ സ്ഥലത്ത് പദ്ധതിക്കുള്ള കിണറും വിപണനത്തിനാവശ്യമായ സൗകര്യവും ഒരുക്കും. നിർവഹണ എജൻസിക്കാണ് ഇതിനുള്ള ചുമതല. കുടുംബശ്രീ പ്രവർത്തകർക്ക് ഇതിനായുള്ള സൗകര്യവും പരിശീലനവും ഒരുക്കും. വാഹന ക്രമീകരണം കുടുംബശ്രീ പ്രവർത്തകരുടെ ചുമതലയാണ്. നഗരസഭാ പഴയ ഓഫീസ് കോംപൗണ്ട്, ഫ്രാൻസിസ് റോഡ് ടിബി.ക്ലിനിക്ക പരിസരം, എരഞ്ഞിക്കൽ ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് എന്നീസ്ഥലങ്ങളാണ് പ്ലാന്‍റിനായി പരിഗണിക്കുന്നത്. 25, 55,000 രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്.