അരിക്കും പച്ചക്കറികൾക്കും വില കുതിക്കുന്നു

10:07 PM Feb 12, 2017 | Deepika.com
നിലന്പൂർ: അരിക്കും പച്ചക്കറികൾക്കും വില കുതിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ അരിവില കുതിക്കുന്പോൾ ഇതിന് സമാനമായ അവസ്ഥയിൽ പച്ചക്കറി വിലയും ഉയരുകയാണ്.
അരിക്ക് കിലോക്ക് 8രൂപവരെ ഉയർന്നപ്പോൾ പച്ചക്കറികൾക്ക് വില നാലിരട്ടിയായി മാറിയിരിക്കുകയാണ്. നോട്ട് പിൻവലിക്കലിനെ തുടർന്ന് സാന്പത്തിക മേഖല തകരുകയും തൊഴിലില്ലായ്മയടക്കം വർധിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നത്. ന്യായവില കടകളിൽ ലഭിച്ചിരുന്ന ഭക്ഷ്യ സാധനങ്ങളുടെ അളവും കുറച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനംമൂലം വടക്കെ ഇന്ത്യയിൽ നെൽകൃഷിക്ക് തിരിച്ചടിയേറ്റുവെന്ന കാരണം നിരത്തിയാണ് മൊത്ത വ്യാപാരികളും ചില്ലറ വിൽപ്പനക്കാരും ഒരു നിയന്ത്രണവുമില്ലാതെ അരിവില വർധിപ്പിക്കുന്നത്. പച്ചക്കറി തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നും വരവ് കുറഞ്ഞു എന്ന കാരണം നിരത്തിയാണ് ഇവിടെ വില വർധിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംമൂലം ജനം പൊറുതി മുട്ടുന്പോൾ വിപണിയിൽ ഇടപെട്ട് ന്യായ വിലക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിന് കാര്യക്ഷമമായ നടപടി സ്വീകരിക്കേണ്ട സർക്കാർ കാണിക്കുന്ന നിസ്സംഗതയാണ് വ്യാപാരികൾക്ക് തുണയാവുന്നത്.
സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ നിർധന കുടുംബങ്ങളിൽ അടുപ്പു പുകയാത്ത സ്ഥിതിവരും.