ബ്ലാക്ക്മെയിൽ കേസിൽ പ്രതികൾ റിമാൻഡിൽ

10:06 PM Feb 12, 2017 | Deepika.com
തിരൂർ: യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ തിരൂർ പോലീസ് അറസ്റ്റു ചെയ്ത പിതാവും മകനുമടക്കമുള്ള മൂന്നു പ്രതികൾ റിമാൻഡിൽ.
തൃപ്രങ്ങോട് പെരുന്തല്ലൂർ തേക്കടത്ത് ഹംസ (59), മകൻ ആഷിഫ് (26), സുഹൃത്ത് ബിപി അങ്ങാടി എടപ്പയിൽ ബഷീർ (40) എന്നിവരെയാണ് പൊന്നാനി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കുറ്റിപ്പുറം തൃക്കണാപുരം കോരോത്ത് പുളിക്കത്തൊടി സൈതാലിക്കുട്ടിയുടെ പരാതിയിലാണ് തിരൂർ പോലീസ് കേസെടുത്തത്. ആനക്കര കുന്പിടിയിലുള്ള ഭൂമി വിൽപന സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്നതിനായി സൈതലവികുട്ടിയെ ഹംസക്ക വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് വീട്ടിലെ മുറിയിൽ വച്ച് ഒരു യുവതിയുടെ കൂടെ നിർത്തി ഫോട്ടോയെടുത്തു. ഈ ഫോട്ടോ പ്രചരിപ്പിക്കുമെന്നും നാട്ടുകാരെയും പോലീസിനെയും വിളിച്ചു കൂട്ടിമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് കേസ്.
തുടർന്ന് സൈതാലിക്കുട്ടിയുടെ വീട്ടിലും ഭാര്യ വീട്ടിലുമെത്തി പണം ആവശ്യപ്പെട്ടു. ഇതിനിടെ പോലീസിൽ പരാതി നൽകിയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഭീഷണിയാക്കി. തുടർന്ന് തിരൂർ സിഐ കെ.ആർ.രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ പോലീസ് ഒരുക്കിയ കെണിയിൽ പ്രതികളെ പിടികൂടുകയായിരുന്നു. കേസിൽ ഒരു സ്ത്രീയെ കുടി പിടികൂടാനുണ്ടെന്ന് എസ്ഐ കെ.ആർ.രഞ്ജിത്ത് പറഞ്ഞു.