പേരാമ്പ്ര: പേരാന്പ്ര മേഖലയിൽ ഇന്നലെ പുലർച്ചെയും അക്രമം. പേരാമ്പ്ര കല്ലോട് പാറാട്ടുപാറയിൽ ബസ് കാത്തിരിപ്പു കേന്ദ്രം അജ്ഞാതർ കത്തിച്ച ു. ഡിവൈഎഫ്ഐ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് കത്തിച്ചത്.
മൂന്നാഴ്ച മുമ്പ് ഇവിടെ ഡിവൈഎഫ്ഐ യുടെ സ്തൂപം തകർത്തിരുന്നു. തുടർന്നു ബിജെപി കല്ലോട് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തു. ഇത് പുനർ നിർമ്മിക്കാൻ പോലീസ് അനുവദിച്ചില്ല. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം എരവട്ടൂരിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ലോറി ഇടിപ്പിച്ചു തകർത്ത സംഭവമുണ്ടായി.
അടുത്ത ദിവസം രാത്രി പോലീസ് കാവലിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഡിവൈഎഫ്ഐ പുനർ നിർമിച്ചു. തുടർന്നു തൊട്ടടുത്ത് ആവള മാനവയിൽ ഇടതുപക്ഷ പാർട്ടികളുടെ കൊടിമരങ്ങളും പ്രചാരണ ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. പോലീസിന്റെ ഇരട്ടത്താപ്പുനയവും നിഷ്ക്രിയത്വവുമാണ് അക്രമ പരമ്പര തുടരാൻ കാരണം എന്നാണ് ആരോപണം .
സമാധാനം പുന:സ്ഥാപിക്കുന്നതിൽ സിപിഎം തികഞ്ഞ ഉദാസീനത പുലർത്തുകയാണെന്നും ആരോപണമുണ്ട്.
പേരാന്പ്ര മേഖലയിൽ ഇന്നലെയും അക്രമം
01:08 AM Feb 10, 2017 | Deepika.com