കെഎസ്ആർടിസി സർവീസ് നിർത്തി; മലയോരത്ത് യാത്രാക്ലേശം രൂക്ഷം

01:16 AM Feb 09, 2017 | Deepika.com
നാദാപുരം: മലയോര മേഖലയിൽ നിന്ന് കണ്ണൂർ ജില്ലയിലേക്കുളള കഐസ്ആർടിസി സർവീസ് നിർത്തിയതോടെതോടെ യാത്ര ക്ലേശം രൂക്ഷമായി. ഒരു പതിറ്റാണ്ടിലധികമായി സർവീസ് നടത്തുന്ന കഐസ്ആർടിസിയാണ് സർവീസ് നിർത്തിയത്.
കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കായലോട്ട് താഴെ പാലം യാഥാർത്ഥ്യമായതോടെയാണ് കണ്ണൂർ, തലശ്ശേരി പാനൂർ വഴി വളയത്തേക്ക് കഐസ്ആർടിസി സർവീസ് ആരംഭിച്ചത്. പുതുതായി ഇതുവഴി കഐസ്ആർടിസി ഓടി തുടങ്ങിയതോടെ പുതിയതായി രണ്ട് സർവീസുകൾ കൂടി ഇതുവഴി തുടങ്ങുകയായിരുന്നു. ഇതിനു പിറകെ സ്വകാര്യ സർവീസുകളും ആരംഭിക്കുകയുണ്ടായി. പിന്നീട് വൻ ലാഭത്തിൽ ഓടുന്ന സർവീസ് കഐസ്ആർടിസി നിർത്തിവെക്കുകയായിരുന്നു.
മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാരുടെ മണ്ഡലങ്ങളിലൂടെ സർവീസ് നടത്തുന്ന ബസാണ് മുന്നറിയിപ്പില്ലാതെ നിർത്തിയത്. ആദിവാസികൾ ഉൾപ്പെടെയുളള മലയോര മേഖലയിലൂടെ സർവീസ് നിർത്തിയത്.
കണ്ണൂർ ജില്ലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാത കൂടിയാണിത്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും വൻ ജനകീയ വരവേൽപ്പോടെയാണ് ഈ സർവീസിനെ സ്വീകരിച്ചത്. 1000ത്തോളം വരുന്ന മലയോരവാസികൾ ഒപ്പിട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് കുറച്ച് ദിവസം സർവീസ് പുനരാരംഭിച്ചിരുന്നു. പിന്നീട് പൂർണമായും നിർത്തി വയ്ക്കുകയായിരുന്നു.
സ്വകാര്യ ബസുകളെ സഹായിക്കാനാണ് സർവീസ് നിർത്തിയതെന്ന് ആക്ഷേപമുണ്ട്.